അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label SUGATHAKUMARI. Show all posts
Showing posts with label SUGATHAKUMARI. Show all posts

Monday, October 17, 2022

കുപ്പിവള|Kuppivala|Sugathakumari

Friday, March 1, 2019

സുഗതകുമാരി-ദേവദാസി


സുഗതകുമാരി 

കവയിത്രി, സാമൂഹിക, പരിസ്ഥിതി പ്രവർത്തക.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻറെയും ,  വി.കെ. കാർത്യായനിഅമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു.   . തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. . ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ

കൃതികൾ

മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കൾ (1967) ,പാവം മാനവഹൃദയം (1968),ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977) , അമ്പലമണി (1981) ,കുറിഞ്ഞിപ്പൂക്കൾ (1987),തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്),രാധയെവിടെ (1995) ,കൃഷ്ണകവിതകൾ ,ദേവദാസി,വാഴത്തേൻ,മലമുകളിലിരിക്കെ,സൈലന്റ് വാലി (നിശ്ശബ്ദ വനം),വായാടിക്കിളി

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 പാതിരപ്പൂക്കൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,സാഹിത്യ പ്രവർത്തക അവാർഡ്(1978 രാത്രിമഴ), ഓടക്കുഴൽ പുരസ്കാരം(1982 അമ്പലമണി), ആ ശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരംവയലാർ അവാർഡ്( അമ്പലമണി),2001 ലളിതാംബിക അന്തർജ്ജനം അവാർഡ്,2003 വള്ളത്തോൾ അവാർഡ്, 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004 ബാലാമണിയമ്മ അവാർഡ്, 2006 പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,  2009 എഴുത്തച്ഛൻ പുരസ്കാരം , 2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ , സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് , ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്(കൃഷ്ണകവിതകൾ),അബുദാബി മലയാളി സമാജം അവാർഡ്(രാധയെവിടെ (1995) , വിശ്വദീപം അവാർഡ്തു(തുലാവർഷപ്പച്ച (1990) 
)

കടപ്പാട്: വിക്കിപീഡീയ 
https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF

Thursday, August 2, 2018

സുഗതകുമാരി-ബീഹാർ

Tuesday, November 12, 2013

Wednesday, May 23, 2012

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X (പുതിയ സിലബസ്സ് - 2011-12)


 
 1.കാലിലാലോലം ചിലമ്പുമായ്‌ -അയ്യപ്പപ്പണിയ്ക്കര്‍(കവിത വായിക്കാം)
 കവിത കേള്‍ക്കാം


 
2.ഇവള്‍ക്കു മാത്രമായ്‌  -സുഗതകുമാരി (കവിത വായിക്കാം)
കവിത കേള്‍ക്കാം


                        


 
3.യാത്രാമൊഴി(ചിന്താവിഷ്ടയായ സീത) -കുമാരനാശാന്‍  (കവിത വായിക്കാം)
കവിത കേള്‍ക്കാം




4.ഗാന്ധാരീവിലാപം(ശ്രീ മഹാഭാരതം കിളിപ്പാട്ട്)-തുഞ്ചത്തെഴുത്തച്ഛന്‍
കവിത കേള്‍ക്കാം



 
5.കായിന്‍ പേരില്‍ പൂ മതിയ്ക്കുവോര്‍-ഉള്ളൂര്‍  (കവിത വായിക്കാം)
കവിത കേള്‍ക്കാം




6.വിണ്ട കാലടികള്‍ -പി ഭാസ്കരന്‍(കവിത വായിക്കാം)

കവിത കേള്‍ക്കാം


7.അടുത്തൂണ്‍ -അക്കിത്തം  (കവിത വായിക്കാം)                    

കവിത കേള്‍ക്കാം






8.കടമ്മനിട്ട- കടമ്മനിട്ട രാമകൃഷ്ണന്‍(edited)  (കവിത വായിക്കാം)
കവിത കേള്‍ക്കാം

                            (ഈ കവിത പൂര്‍ണമായുംകേള്‍ക്കുക)

 
9.വിധി -കലാപ്രിയ (പരിഭാഷ -ആറ്റൂര്‍ രവിവര്‍മ്മ)   (കവിത വായിക്കാം)
കവിത കേള്‍ക്കാം


 

10.എന്റെ ഭാഷ (Edited)-വള്ളത്തോള്‍
കവിത കേള്‍ക്കാം



 
11.സൌന്ദര്യപൂജ(Edited)- പി കുഞ്ഞിരാമന്‍ നായര്‍  (കവിത വായിക്കാം) കവിത കേള്‍ക്കാം




12.മലയാളം-സച്ചിദാനന്ദന്‍(കവിത വായിയ്ക്കാം)
കവിത കേള്‍ക്കാം





13.കൊച്ചുദുഃഖങ്ങളുറങ്ങൂ -ഓ എന്‍ വി കുറുപ്പ്(കവിത വായിയ്ക്കാം)
 കവിത കേള്‍ക്കാം






14.തോരാമഴ- റഫീക്ക്‌ അഹമ്മദ്‌  (കവിത വായിക്കാം)
കവിത കേള്‍ക്കാം





15.ആസ്സാം പണിക്കാര്‍(Edited) -വൈലോപ്പിള്ളി (കവിത വായിക്കാം)
കവിത കേള്‍ക്കാം



Wednesday, June 30, 2010

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X





നേരായിത്തീർന്ന കിനാവുകൾ -കൃഷ്ണഗാഥ -ചെറുശ്ശേരി

(കവിത വായിക്കാം
)   (കവിത കേൾക്കാം )


വിഷുക്കണി
-വൈലോപ്പിള്ളി ശ്രീധരമേനോൻ




 
ഗജേന്ദ്രമോക്ഷം-സുഗതകുമാരി  

(കവിത വായിക്കാം )    (കവിത കേൾക്കാം)


 

 

പഥികന്റെ പാട്ട്- ജി ശങ്കരക്കുറുപ്പ്   
(കവിത വായിക്കാം (കവിത കേൾക്കാം )





 


ഗാന്ധിയും
കവിതയും-സച്ചിദാനന്ദൻ 

(കവിത വായിക്കാം) (കവിത കേൾക്കാം )



 

മേഘരൂപൻ-ആറ്റൂർ രവിവർമ്മ
(
കവിത വായിക്കാം)    (കവിത കേൾക്കാം )

 

പ്രലോഭനം
- ആർ രാമചന്ദ്രൻ

(കവിത വായിക്കാം (കവിത കേൾക്കാം )

 



വെണ്ണക്കല്ലിന്റെ കഥ-അക്കിത്തം അച്യുതൻ നമ്പൂതിരി
 



ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.



ഓര്‍മ്മയുടെ
മാധുര്യം
( നളിനി )കുമാരനാശാന്‍
(കവിത വായിക്കാം ) (കവിത കേൾക്കാം )

 


പശ്ചാത്താപമേ പ്രായശ്ചിത്തം(
മഗ്ദലനമറിയം)-വള്ളത്തോള്‍ നാരായണമേനോന്‍.  
(കവിത വായിക്കാം.. (കവിത കേൾക്കാം )