അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label K. SACHIDANANDAN. Show all posts
Showing posts with label K. SACHIDANANDAN. Show all posts

Wednesday, November 1, 2017

സച്ചിദാനന്ദൻ കവിതകൾ

എഴുത്തച്ഛൻ പുരസ്കാരലബ്ധിയിൽ പ്രിയകവിയ്ക്ക് കാവ്യം സുഗേയത്തിന്റെ അഭിനന്ദനം.
ഇവിടെ ആലപിച്ച അദ്ദേഹത്തിന്റെ കവിതകൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു

സ്നേഹാദരങ്ങളോടെ...

Wednesday, July 22, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI (പുതിയ സിലബസ് 2015)


1. ഒരു ചിത്രം -വള്ളത്തോൾ നാരായണ മേനോൻ



2.മയന്റെ മായാജാലം(സഭാപ്രവേശം ) -കുഞ്ചൻ നമ്പ്യാർ (കവിത കേൾക്കാം )





4.മഞ്ഞുതുള്ളികൾ -ഉള്ളൂർ എസ് പരമേശ്വരയ്യർ 



5.സാദ്ധ്യമെന്ത് ?-മാധവൻ  അയ്യപ്പത്ത് 



6.ഊഞ്ഞാൽപ്പാട്ട് -കടമ്മനിട്ട 



7.വേഗമുറങ്ങൂ -സച്ചിദാനന്ദൻ




8.കേരളഗാനം -ബോധേശ്വരൻ (പാഠത്തിലെ കവിത കേൾക്കാം ).  (
മുഴുവൻ കവിത കേൾക്കം )



9.പുഞ്ച കൊയ്തേ കളം നിറഞ്ഞേ -നാടൻപാട്ട്
((കവിത കേൾക്കാം ) 



10.ബാലലീല ബാലാമണിയമ്മ


Friday, June 20, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII (പുതിയ സിലബസ് 2014)

1. സ്നേഹത്തിന്റെ  വർത്തമാനം -ജി. കുമാരപിള്ള
കവിത അതിന്റെ പൂർണ്ണതയിൽ വായിക്കുക , കേൾക്കുക
പുസ്തകതിലെ 'ജീവൽസ്പന്ദങ്ങൾ' എന്ന കവിതാഭാഗം ഇവിടെ കേൾക്കാം



2.കൊച്ചനുജൻ- ഇടശ്ശേരി ഗോവിന്ദൻ നായർ 



3.വെള്ളപ്പൊക്കം -എൻ.വി. കൃഷ്ണവാരിയർ


4.പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ..  അയ്യപ്പപ്പണിക്കർ


5.വീണപൂവ്-കുമാരനാശാന്‍


6.ഞാറ്റുവേലപ്പൂക്കൾ- പി ഭാസ്കരൻ

7,ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ചെറുശ്ശേരി


8.എഴുത്തച്ഛനെഴുതുമ്പോൾ ._കെ സച്ചിദാനന്ദൻ  

9.മായപ്പൊന്മാൻ (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരണ്യ കാണ്ഡത്തിൽ നിന്നുള്ള വരികൾ)

ബഹുമാനപ്പെട്ട പാഠപുസ്തകക്കമ്മിറ്റി അറിയാൻ .

ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം  സുഗേയം (http://kavyamsugeyam.blogspot.in/) എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്‌ ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ 'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു. പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'

എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'

പുഴവന്നു കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട് നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക , നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക് അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
ഇത് ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍ നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.


ജ്യോതീബായ് പരിയാടത്ത്




Monday, October 21, 2013

Tuesday, September 17, 2013

Thursday, November 4, 2010

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ , അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ


(കവിത വായിക്കാം )

 (കവിത കേൾക്കാം )



(ഈ കവിതക്ക് കവിയുടെ തന്നെ ഇംഗ്ലീഷ് പരിഭാഷ വായിക്കാം )
SYNONYMS: A Poem for A. Ayyappan
(Translated from Malayalam by the poet)



അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി



 
 (കവിത കേൾക്കാം )

(കവിത വായിക്കാം )



(കടപ്പാട്: മാതൃഭൂമി , സച്ചിദാനന്ദന്‍ ,വിജയലക്ഷ്മി )

Tuesday, July 20, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VI





1.യാത്രാമൊഴി(അദ്ധ്യാത്മരാമായണം) തുഞ്ചത്ത്‌ എഴുത്തച്ഛൻ
(കവിത കേൾക്കാം  )
(കവിത വായിക്കാം ) 


2.ഒലി(സുഫല)- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌

(കവിത വായിക്കാം )
(കവിത കേൾക്കാം)






  3.പാതകൾ പണിയുന്നവർ(ഒരു കൂലിപ്പണിക്കാരന്റെ ചിരി) ബാലചന്ദ്രൻ ചുള്ളിക്കാട്‌(കവിത കേൾക്കാം )
    (കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)







4.തൂപ്പുകാരി-ജി ശങ്കരക്കുറുപ്പ്‌(കവിത കേൾക്കാം )

(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)




 



5.ഹരിതം-സച്ചിദാനന്ദൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 


6.ഒരരിപ്പിറാവ്‌-വള്ളത്തോൾ നാരായണമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 
7.കുരിശിൽ -എം പി അപ്പൻ (കവിത കേൾക്കാം )

(കവിത വായിക്കാം ) 



 
8.കത്തിയും മുരളിയും -വൈലോപ്പിള്ളി ശ്രീധരമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )





9.വായില്ലാക്കുന്നിലപ്പൻ- പുലാക്കാട്ട്‌ രവീന്ദ്രൻ (കവിത കേൾക്കാം )

(കവിത വായിക്കാം )









Wednesday, June 30, 2010

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X





നേരായിത്തീർന്ന കിനാവുകൾ -കൃഷ്ണഗാഥ -ചെറുശ്ശേരി

(കവിത വായിക്കാം
)   (കവിത കേൾക്കാം )


വിഷുക്കണി
-വൈലോപ്പിള്ളി ശ്രീധരമേനോൻ




 
ഗജേന്ദ്രമോക്ഷം-സുഗതകുമാരി  

(കവിത വായിക്കാം )    (കവിത കേൾക്കാം)


 

 

പഥികന്റെ പാട്ട്- ജി ശങ്കരക്കുറുപ്പ്   
(കവിത വായിക്കാം (കവിത കേൾക്കാം )





 


ഗാന്ധിയും
കവിതയും-സച്ചിദാനന്ദൻ 

(കവിത വായിക്കാം) (കവിത കേൾക്കാം )



 

മേഘരൂപൻ-ആറ്റൂർ രവിവർമ്മ
(
കവിത വായിക്കാം)    (കവിത കേൾക്കാം )

 

പ്രലോഭനം
- ആർ രാമചന്ദ്രൻ

(കവിത വായിക്കാം (കവിത കേൾക്കാം )

 



വെണ്ണക്കല്ലിന്റെ കഥ-അക്കിത്തം അച്യുതൻ നമ്പൂതിരി
 



ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.



ഓര്‍മ്മയുടെ
മാധുര്യം
( നളിനി )കുമാരനാശാന്‍
(കവിത വായിക്കാം ) (കവിത കേൾക്കാം )

 


പശ്ചാത്താപമേ പ്രായശ്ചിത്തം(
മഗ്ദലനമറിയം)-വള്ളത്തോള്‍ നാരായണമേനോന്‍.  
(കവിത വായിക്കാം.. (കവിത കേൾക്കാം )

Sunday, December 21, 2008

സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'

>

(കവിത വായിക്കാം) (കവിത കേൾക്കാം )


കെ സച്ചിദാനന്ദൻ

ആധുനിക മലയാളകവിതാരംഗത്തെ ശ്രദ്ധേയനായ കവിയാണ്‌
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-).പിന്നീട്‌ അക്കാദമി സെക്രട്ടറി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നാല്പത്തഞ്ചോളം പദവികൾ വഹിച്ചിട്ടുണ്ട്‌. എഴുത്തുകാരനെന്ന നിലയിൽ സോവിയറ്റ്‌ യൂണിയൻ,. യുഗോസ്ളാവിയ,ചൈന, അമേരിക്ക, നെതർലൻഡ്സ്‌, ഫ്രാൻസ്‌, സ്വീഡൻ എന്നിടങ്ങളില്‍ തുടങ്ങി തൊണ്ണൂറോളം ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ സംഘാടകനായും ഭാരതത്തിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്‌
ആസ്വാദനത്തിന്റെ പുതിയമേഖലകളിലേയ്ക്ക്‌ കവിതാ വായനക്കാരെ എത്തിച്ച അദ്ദേഹം എഴുതിയ കവിതകളോളം തന്നെ ,ചരിത്രപരവും ലാവണ്യപരവുമായ മൂല്യമുള്ളവയാണ്‌ കവിതാവിവർത്തനങ്ങളും. എല്ലാ പ്രധാന ഭാരതീയഭാഷകളിലേയ്ക്കും കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ജ്വാല ,ഉത്തരം എന്നീ മാസികകളുടേ എഡിറ്ററായിരുന്നു. ഇംഗ്ളീഷ്‌ ,ഹിന്ദി, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ എഡിറ്റുചെയ്തിട്ടുണ്ട്‌.

പ്രധാന കൃതികൾ: അഞ്ചു സൂര്യൻ ,എഴുത്തച്ഛനെഴുതുമ്പോൾ, പീഡനകാലം, വേനൽമഴ , സോക്രട്ടീസും കോഴിയും, ഇവനെക്കൂടി,വീടുമാറ്റം,കയറ്റം,കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം, സംഭാഷണത്തിന്‌ ഒരു ശ്രമം, തിരഞ്ഞെടുത്തകവിതകൾ

പുരസ്കാരങ്ങളും ബഹുമതികളും : കവിതയ്ക്കും നാടകത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ മദ്ധ്യപ്രദേശ്‌ ഭാരത്‌ ഭവന്റെ ശ്രീകാന്ത്‌ വർമ്മ ഫെല്ലോഷിപ്പ്‌, ഉള്ളൂർപുരസ്കാരം, പി.കുഞ്ഞിരാമൻനായർ പുരസ്കാരം, ഭാരത സർക്കാർ സാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്‌ തുടങ്ങി 2009 ലെ പത്മപ്രഭാ പുരസ്കാരമടക്കം മുപ്പതോളം അവാര്‍ഡുകള്‍

(പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ )
നന്ദി .സച്ചിദാനന്ദൻ മാഷിന്‌.

(photo courtesy google)
ടെക്സ്റ്റ്‌:NBS ന്റെ കവിതയുടെ നൂറ്റാണ്ട്