അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label G. SANKARAKKURUPPU. Show all posts
Showing posts with label G. SANKARAKKURUPPU. Show all posts

Tuesday, August 1, 2017

സാഗരഗീതം=ജി ശങ്കരക്കുറുപ്പ്


Friday, July 31, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(പുതിയ സിലബസ് 2015)

1.സാന്ദ്രസൗഹൃദം(കുചേല വൃത്തം ) -രാമപുരത്തു വാരിയർ


2.വിഷുത്തലേന്ന് -അക്കിത്തം അച്യുതൻ നമ്പൂതിരി

3.മുക്തകങ്ങൾ
1.ചേലപ്പറമ്പ്നമ്പൂതിരി 2. നാലാപ്പാട്ട് നാരായണമേനോൻ


4.എന്റെ ഗുരുനാഥൻ -വള്ളത്തോള്‍ നാരായണ മേനോന്‍


5.വേദം -യൂസഫലി കേച്ചേരി

6.മാണിക്യവീണ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7.പെരുന്തച്ചൻ -ജി ശങ്കരക്കുറുപ്പ്


8.കവിതയോട് -ടി ഉബൈദ്

9.പുതുവർഷം -വിജയലക്ഷ്മി

10.അതിജീവനം -വീരാൻകുട്ടി


11.കിട്ടുംപണമെങ്കിലിപ്പോൾ (ധ്രുവചരിതം )-കുഞ്ചൻ നമ്പ്യാർ 

Monday, January 13, 2014

ചന്ദനക്കട്ടിൽ -ജി ശങ്കരക്കുറുപ്പ്

Tuesday, December 10, 2013

പെരുന്തച്ചന്‍ -ജി ശങ്കരക്കുറുപ്പ്


Thursday, December 13, 2012

ജി ശ ങ്കരക്കുറുപ്പ് -യശോധര


Tuesday, July 20, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VI





1.യാത്രാമൊഴി(അദ്ധ്യാത്മരാമായണം) തുഞ്ചത്ത്‌ എഴുത്തച്ഛൻ
(കവിത കേൾക്കാം  )
(കവിത വായിക്കാം ) 


2.ഒലി(സുഫല)- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌

(കവിത വായിക്കാം )
(കവിത കേൾക്കാം)






  3.പാതകൾ പണിയുന്നവർ(ഒരു കൂലിപ്പണിക്കാരന്റെ ചിരി) ബാലചന്ദ്രൻ ചുള്ളിക്കാട്‌(കവിത കേൾക്കാം )
    (കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)







4.തൂപ്പുകാരി-ജി ശങ്കരക്കുറുപ്പ്‌(കവിത കേൾക്കാം )

(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)




 



5.ഹരിതം-സച്ചിദാനന്ദൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 


6.ഒരരിപ്പിറാവ്‌-വള്ളത്തോൾ നാരായണമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 
7.കുരിശിൽ -എം പി അപ്പൻ (കവിത കേൾക്കാം )

(കവിത വായിക്കാം ) 



 
8.കത്തിയും മുരളിയും -വൈലോപ്പിള്ളി ശ്രീധരമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )





9.വായില്ലാക്കുന്നിലപ്പൻ- പുലാക്കാട്ട്‌ രവീന്ദ്രൻ (കവിത കേൾക്കാം )

(കവിത വായിക്കാം )









Wednesday, July 14, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-IX


ഭൂമിഗീതങ്ങൾ -ഒ എൻ വി കുറുപ്പ്



(കവിത വായിക്കാം )
(കവിത കേള്‍ക്കാം 


 

സൂര്യകാന്തി-ജി ശങ്കരക്കുറുപ്പ്





(കവിത വായിക്കാം )

കവിത കേള്‍ക്കാം





അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻനായർ



(കവിത വായിക്കാം )

കവിത കേള്‍ക്കാം








ദശരഥവിലാപം( അദ്ധ്യാത്മരാമായണം)തുഞ്ചത്ത് എഴുത്തച്ഛൻ

(കവിത വായിക്കാം )



പുഷ്പകാലം -
(ദുരവസ്ഥ)- കുമാരനാശാൻ


(കവിത വായിക്കാം )

കവിത കേള്‍ക്കാം



 

തുമ്പപ്പൂവ് -ഉള്ളൂർ എസ് പരമേശ്വരയ്യർ

(കവിത വായിക്കാം )
കവിത കേള്‍ക്കാം





സഹപാഠികൾ-ബാലാമണിയമ്മ





(കവിത വായിക്കാം )
കവിത കേള്‍ക്കാം





മോഷ്ടിച്ചെടുത്ത ഒരു രാത്രി- എൻ എൻ കക്കാട്



(കവിത വായിക്കാം )

കവിത കേള്‍ക്കാം








അന്നം- ബാലചന്ദ്രൻ ചുള്ളിക്കാട്

Wednesday, June 30, 2010

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X





നേരായിത്തീർന്ന കിനാവുകൾ -കൃഷ്ണഗാഥ -ചെറുശ്ശേരി

(കവിത വായിക്കാം
)   (കവിത കേൾക്കാം )


വിഷുക്കണി
-വൈലോപ്പിള്ളി ശ്രീധരമേനോൻ




 
ഗജേന്ദ്രമോക്ഷം-സുഗതകുമാരി  

(കവിത വായിക്കാം )    (കവിത കേൾക്കാം)


 

 

പഥികന്റെ പാട്ട്- ജി ശങ്കരക്കുറുപ്പ്   
(കവിത വായിക്കാം (കവിത കേൾക്കാം )





 


ഗാന്ധിയും
കവിതയും-സച്ചിദാനന്ദൻ 

(കവിത വായിക്കാം) (കവിത കേൾക്കാം )



 

മേഘരൂപൻ-ആറ്റൂർ രവിവർമ്മ
(
കവിത വായിക്കാം)    (കവിത കേൾക്കാം )

 

പ്രലോഭനം
- ആർ രാമചന്ദ്രൻ

(കവിത വായിക്കാം (കവിത കേൾക്കാം )

 



വെണ്ണക്കല്ലിന്റെ കഥ-അക്കിത്തം അച്യുതൻ നമ്പൂതിരി
 



ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.



ഓര്‍മ്മയുടെ
മാധുര്യം
( നളിനി )കുമാരനാശാന്‍
(കവിത വായിക്കാം ) (കവിത കേൾക്കാം )

 


പശ്ചാത്താപമേ പ്രായശ്ചിത്തം(
മഗ്ദലനമറിയം)-വള്ളത്തോള്‍ നാരായണമേനോന്‍.  
(കവിത വായിക്കാം.. (കവിത കേൾക്കാം )

Monday, April 12, 2010

വിഷുആശംസകൾ !!- കൈനേട്ടം- ജി. ശങ്കരക്കുറുപ്പ്




(കവിത വായിക്കാം)
ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)

Thursday, January 15, 2009

ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം-ആലാപനം




'മസ്തകവുമാട്ടിവരും  ആസുരാഹങ്കാരത്തിനെ
ധ്വസ്തദർപ്പമാക്കിവീഴിച്ചതിൻ  മുകളിൽ 
നടനമാടുക  വിഭോ,   സച്ചിന്മയ!  മൃത്യുഞ്ജയ !
തുടങ്ങുക  സംഹാരത്തിൽത്തന്നെ നീ സർഗ്ഗം '


ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)


ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ്‌ കവിത രചിച്ചത്‌. ഉപനിഷത്തിലെ പുരാണമിഥുനം ആണ്‌ മാറ്ററും സ്പിരിറ്റും.

'പരസ്പര തപസ്സമ്പദ്‌
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:


പ്രകൃതിയും പുരുഷനുമാണ്‌ ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്‌. '

( അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)

വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ


(കാളിദാസന്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്‌. 'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്‌ പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്‌ ഗോവിന്ദക്കുറുപ്പ്‌ കൊടൂത്തിരിക്കുന്നത്‌ ഇങ്ങനെയാണ്‌.

വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ


സമാനമായ അര്‍ത്ഥംതന്നെയാണ്‌ ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ്‌ പുരാണമിഥുനങ്ങളായ
ഉമാമഹേശ്വരരുടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ )